ഗീത ദേവ് അവൾ

 

അവൾ

ലനാളുകളായി തികട്ടി വരുന്ന

ചിന്തകളെയൊന്ന് മാർദ്ദവപ്പെടുത്തി

അഴകോടെ ഞൊറിഞ്ഞുടുക്കാൻ 

പെടാപ്പാടുപെടുന്നുണ്ടവൾ!

മുന്നിലെ സ്ഫടികച്ചില്ലിൽ

തെളിയുമവളുടെ രൂപത്തിൻ

വരണ്ടുണങ്ങിയ മനസ്സിടങ്ങളിൽ

വീർത്തു കെട്ടിയ മിഴികളിൻ

നീർച്ചാലുകൾ ഇടയ്ക്കിടെ നനവ്

പടർത്താറുണ്ട് !

ഇരവിന്റെ ശൂന്യസ്ഥലികളിൽ

പ്രിയമോടെ

പകലോർമ്മകൾ തിരക്കയറ്റം

നടത്തുമ്പോൾ

പുലരിയുടെ കിരണം നുകരാനവളുടെ

മിഴികൾ പിടഞ്ഞുണരാറുണ്ട് !

കുതിച്ചു പായുന്ന ദിനങ്ങളുടെ അവസാനാതിർത്തിയും തിരഞ്ഞ്

ഒരു നീണ്ട ഗദ്ഗദം കണ്ഠത്തിൽ

കുടുങ്ങുമ്പോഴും

ദേശാടനക്കിളികൾ പറന്നുയരുന്ന

ഗഗന വീഥിയുടെ കാതം

തിരഞ്ഞിറങ്ങാനവളുടെ

ഉൾത്തടങ്ങൾ

വെമ്പൽ കൊള്ളാറുമുണ്ട് !

നാലുദിക്കുകൾ

തീർക്കുമാവരണത്തിൻ

മധ്യേനിന്നുയർന്ന് അനന്ത വിഹായസ്സിന്നുൾപ്പരപ്പിലേക്കിറങ്ങി

വെൺമേഘശകലങ്ങളോടൊ

ത്താടിത്തിമർക്കാൻ യാമം തിരയുകയാണവളെപ്പോഴും !

പുലരികൾ ചുംബിച്ചുണർത്തുന്ന

കോടി പ്രഭയുടെ നിറവിൽ

ശുഭചിന്തകൾക്ക് നറുവെട്ടം

പകർന്ന് അവളിന്നും ഒഴുകുന്നുണ്ട്

തിരയടങ്ങാത്ത പുഴയിലെയോളം പോലെ !




No comments:

Post a Comment