വേര് മാധവിക്കുട്ടി

 


വേര്

വഴിയോരങ്ങളിൽ, വേരുകൾ ആവുന്നത്ര 

യാഴങ്ങളിൽ താഴ്ത്തി ആ കാശത്തേക്ക്  

ചില്ലകളുയർത്തി ആ വഴി പോക്കരെ 

ഞാൻ മാടി വിളിക്കും നിമിഷങ്ങളെങ്കിലും

അവരുടെ വിശ്രമ വേളകളിലെ 

കുറുങ്ങലിൽ  ഞാനറിയാത്ത മണ്ണിന്റെ 

ഗന്ധവും.  പുഴയും മലയും കാടും 

മേടും  മനുഷ്യരെയും ഞാൻ അറിയും

അവർ  പറന്നുയരുമ്പോൾ വിങ്ങലാണ്. 

മഞ്ഞപ്പൂക്കൾ മാത്രം പൂക്കുന്ന ഒരിക്കലും 

ഇല കൊഴിഞ്ഞിട്ടില്ലാത്ത ആ മരത്തെ പറ്റി 

ഇവർ പറയാത്തതെന്ത് ?

ഇരന്നാട്ടിൽ നിന്നുള്ളവരാവില്ല

ഇനി എത്തുന്നവരോട് ചില്ലയനക്കാം...

ഏതെങ്കിലുമൊരാൾ പറയാതിരിക്കില്ല.

ഇല്ലെങ്കിൽ ഒരു ദേശാടനക്കിളി എങ്കിലും

എന്റെ വേരിന്റെ ആഴങ്ങളെ പറ്റി ചോദിക്കാതിരിക്കില്ലാ....




No comments:

Post a Comment