പരിണാമം
കാച്ചിക്കുറുക്കി
കുഴച്ചുവച്ചു
അരകല്ലുരുട്ടിയരച്ചെടുത്തു
ഉരകല്ലിൽവച്ചുരച്ചെടുത്തു
അഗ്നിയിൽവേവിച്ചു
മാറ്റുകൂട്ടി.
തൊട്ടവർക്കൊക്കെയും
മേനി
പൊള്ളി!
പൊള്ളിയ
മേനിയിലഴലുമേറി!
തോക്കിൻ
നിറയിലെ
തിരയൊരെണ്ണം
പൊട്ടക്കവിതയ്ക്കു
നെഞ്ചിൽ
നൽകി .
തിരി
കെട്ട കവിതയ്ക്കു
മാല
ചാർത്തി
തിരി
നീട്ടിതെളിച്ചു
ചെരാതു
വച്ചു.
കവിതചിരിച്ചു
നിവർന്നെണീറ്റു
തോക്കിൻ
നിറയിലെ
തിരയെ
നോക്കി
ചിരികെടാതൊന്നു
വിരൽഞൊടിച്ചു.
കാറ്റുച്ചുഴറ്റിവളഞ്ഞുകുത്തി
ശംഖൊലിയായി
തിരയുയർന്നു
ഓരത്തെചാളയിലടുപ്പുകല്ലിൽ
ചേലാണ്ടൊരുത്ത
നുണർന്നെണീറ്റു.
പാടത്തെച്ചേറിലെ
പൊൻകതിര്
നട്ടെല്ലുയർത്തി
-
നിലാവു
പൊങ്ങി...
അഗ്നിപോലെൻ
കവിതജ്വലിച്ചു
നിന്നു.
കാൽക്കീഴിൽ
കതിരോൻ
കാവൽ നിന്നു.....
No comments:
Post a Comment